വിശുദ്ധ നാട്ടിലെ സമാധാനം അനിവാര്യം:ഫ്രാൻസിസ് പാപ്പാ

കഴിഞ്ഞ ദിവസങ്ങളിൽ ഉണ്ടായ ഇസ്രായേൽ പലസ്തീൻ സംഘർഷത്തിൽ നിരവധി ആളുകളുടെ ജീവൻ നഷ്ടമാവുകയും, ഏറെ പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ജൂലൈ മാസം ഒൻപതാം തീയതി വത്തിക്കാൻ ചത്വരത്തിൽ നടന്ന മധ്യാഹ്ന പ്രാർത്ഥനയുടെ അവസരത്തിൽ ഫ്രാൻസിസ് പാപ്പാ യുദ്ധത്തിന്റെ ഭീകരതയെ എടുത്തു പറയുകയും, സമാധാനത്തിനായി ഇരുകൂട്ടരും ചർച്ചകൾക്ക് തയ്യാറാവണമെന്ന് അഭ്യർത്ഥിക്കുകയും ചെയ്തു. തുടർന്ന് സമൂഹ മാധ്യമമായ ട്വിറ്ററിലും പാപ്പാ തന്റെ സന്ദേശം കുറിച്ചു.